Friday 7 November 2014

കന്യാവനം തേടിയുള്ള യാത്ര

നിഴൽതരുകൾക്കിടയിലൂടെ
അനന്തമാം കാൽപാടുകൾ പിന്തുടർന്ന്
മങ്ങിയ വെളിച്ചത്തിൽ എന്തോ ഭാരവും താങ്ങി
അയാൾതൻ യാത്ര..

നൊമ്പരം ചിന്നിചിതറുന്ന ചുണ്ടുകൾ -
ഭ്രാന്ത് പുലമ്പുന്നു ..
നയനങ്ങൾ ഒരു മിനുങ്ങ് വെട്ടത്തിനായ്
അലഞ്ഞുകൊണ്ടിരിക്കുന്നു ..

എവിടെനിന്നോ ചക്രവാകപക്ഷിതൻ
ദയനീയ രോദനം കേൾക്കവെ,
പ്രത്യക്ഷമായ് മുന്നിലൊരു
പക്ഷിതൻ മൃതശരീരം..

ധൃഷ്ടനാം ചുവടുകൾ മുന്നോട്ട് നീങ്ങിയ നേരം
മെലിഞ്ഞുണങ്ങിയൊരെല്ലിൻ
ശ്വാനത്തിൻ മാറത്തൊരുത്തുള്ളി നീരിനായ്‌
മത്സരിക്കുന്ന കുഞ്ഞുങ്ങൾ, ശമിപ്പിച്ചു
അയാൾതൻ ദാഹത്തെ ....

ഓർമ്മയിലെ ഋതുക്കള്‍ കാട്ടുചോലകളായ്
മുളങ്കൂട്ടസംഗീതമായ്,
അലയടിക്കവേ , വിഫലമീ
യാത്ര തുടരുന്നു അയാൾ ..

No comments:

Post a Comment