Saturday 9 August 2014

എൻ വർഷമേ..



നൂലുപോൽ പെയ്തിറങ്ങി
അങ്കണത്തിൽ മനോഹരമാം
വളകൾ നിറക്കുന്നുവോ  നീ
ആഗ്രഹങ്ങൾ സാധിക്കവേ
കേൾക്കാം മണ്‍ഡൂപകലാപം.

     അങ്ങുദൂരെ പടിഞ്ഞറെ
     നെറ്റിയിൽ സപ്തവർണ്ണമാം
     കുറിച്ചാർത്തുമായ് ഗഗനം .
     നിർമ്മലമാം തളിരിലകൾ
     ആടുന്നു ആനന്ദനൃത്തം

എന്തിനു നീ ആർത്തു വിളിക്കുന്നു
ദുർബലമാം മനസിനെ ഭീതിയിലാക്കാൻ ?
സ്വരരാഗമല്ലിത്, ഓർമ്മിപ്പിക്കുന്നു
ദുർഘടമാം  എൻ  ജീവിതത്തെ .

     കലിതുള്ളിയാൽ വിറയ്ക്കും കുരുന്നുകൾ,
     ജനനിയെ അലങ്കാരമാക്കുമാ-
     കുഞ്ഞുകാൽപാടുകൾ മറയുന്നു
     നിൻ പ്രളയത്താൽ .......
     വിനിന്ദ്രയാക്കുന്നു നിൻ അട്ടഹാസം.

കാണുന്നു മഴതൻ  മറുരൂപം ,
ഉയരുന്നു മരണത്തിൻ കാലൊച്ച ,
കേൾക്കുന്നു ആത്മാക്കൾതൻ
കൊലച്ചിരി .......
അറിയുന്നു ശ്മശാനത്തിൻ ഗന്ധം.

     കാണാനാഗ്രഹിക്കുന്നു  സ്വർണ്ണ
     വർണ്ണമാം  വെയിലിനെ
     കാണാനാഗ്രഹിക്കുന്നു ഞാനാ
     ചന്ദ്രപുണ്ണ്യത്തെ .....
     ദയ തൂവുക എന്നിൽ നീ ..


എൻ സുഹൃത്തേ അടങ്ങൂ നീ..
ഇച്ചിക്കുന്നു ഞാനാ-
വയൽ വരമ്പിൽ ഉലാത്തൽ,
ആഗ്രഹിക്കുന്നു ചേബിൽ
തളികയിലെ മാണിക്ക്യം കാണാൻ.

     മൃദുലമാം നിൻ ആഗമനം
     എനിക്കേകിയിരുന്നു ശോകാർദ്രത,
     പുലരിയിലെ നിൻ പുഞ്ചിരി
     എനിക്കേകിയിരുന്നു സംതൃപ്തി,
     പ്രതീക്ഷിക്കുന്നു  ഞാനാ കുളിർ.



No comments:

Post a Comment